Saturday, July 09, 2011

സര്വ്വകലാശാല- സനാതനക്ക് മുന്പ്

രാത്രി ഒന്പതു മണിക്ക് ഗേറ്റ് പൂട്ടും. റൂമില് മദ്യപിക്കാന് പാടില്ല. cigarate പോയിട്ട് സാമ്പ്രാണി പോലും റൂമില് കത്തിക്കാന് പാടില്ല. ജെട്ടി ഇട്ടില്ലേലും ബനിയന് ഇടണം..അധോവായുവിന്റെ ശബ്ദം തൊണ്ണൂറു ഡെസിബെല്ലില് കൂടരുത്, തുപ്പരുത്, തുമ്മരുത്... . തുടങ്ങി സെന്ട്രല് ജയിലില് പോലും ഇല്ലാത്ത നിബന്ധനകള് ഓരോന്നായി വര്ഗീസ് ചേട്ടന് എന്റെയം മാത്യുവിന്റെയും മുന്പില് നിരത്തി വെച്ചു.എനിക്ക് താമസിക്കാന് വേണ്ടി എന്റെ ലോക്കല് ഗാര്ഡിയന് മാത്യു കണ്ടു വെച്ച പ്രൈവറ്റ് ഹോശ്ടളിലെ വാര്ഡന് കം സെക്യുരിടിയാണ് ടിയാന്.

നിബന്ധനകള് കേട്ട് മാത്യു ഞെട്ടി.. ഒരു കമ്പനിക്കു ഞാനും. ട്രെയിനില് കയറുന്നതിനു മുന്പ് അമ്മ മാത്യുവിന്റെ കയ്യില് എന്നെ ഭരമെല്പിചിട്ടാണ് പോയത്. പൊന്നു മോനെ ഇവനെ നോക്കിക്കോണേ ചെറുക്കന് ആകെ ഒരു വെകിളിയാ എന്ന എന്റെ അമ്മയുടെ ദീനരോദനം കാതുകളില് മുഴങ്ങുന്നത് കൊണ്ടാകാം വര്ഗീസ് ചേട്ടനോട് മാത്യു ഒന്നും പറഞ്ഞില്ല.. ഞാനും.. ജയിലിന്റെ ഉള്ളിലേക്ക് കേറാന് കരളുറപ്പ് പോരാത്തത് കൊണ്ടാവാം മാത്യു പെട്ടെന്ന് പടിയായി..

താടിയും തടവി നിന്ന വര്ഗീസ് ചേട്ടന്റെ മുന്പില് പേടിച്ചെന്നു വരുത്തി താക്കോലും വാങ്ങി ഞാന് റൂമിലേക്ക്. റൂമിലേക്കുള്ള യാത്രയില് മനസ്സ് പെട്ടെന്ന് തെക്കൊട്ടൊരു യാത്ര. ചെന്ന് നിന്നത് അനന്തപുരിയില്. കൃത്യമായി പറഞ്ഞാല് വഴുതക്കാട് ചാലൂക്യ ബാറില്. അവിടെ ഞാനും ശരത്തും ഫൈസലും, ശബരിയും ഇരുന്നു ടച്ചിങ്ങ്സിന് കടല വേണോ കശുവണ്ടി വേണോ എന്ന് ചര്ച്ച ചെയ്യുന്നു. കയ്യില് ഒരുപാട് പൈസ ഉള്ളത് കൊണ്ടു രണ്ടും വേണ്ടെന്നും ടസ്കര് മേടിച്ചടിച്ചിട്ടു അമ്ബ്രോസിയില് പോയി പതിവ് പോലെ വായില് നോക്കി നില്ക്കാനും തീരുമാനിക്കുന്നു.

ഞങ്ങളെ കുറിച്ച് പറഞ്ഞാല് പറയാന് ഒരു പാടൊന്ടു..മാത്രമല്ല അധികം പറയാതിരിക്കുകയാ ഭേദം. അതുകൊണ്ടു പറയുന്നില്ല. എന്നാലും എല്ലാരും ഒരു ഈനാമ്പേച്ചി, മരപ്പെട്ടി, ലൈനാ.. ഇതില് ആരാണ് ആര് എന്ന് ആരേലും ചോദിച്ചാല് ആദ്യം ചോദിക്കുന്നവന്റെ മണ്ട അടിച്ചു പൊട്ടിക്കുക അതിനു ശേഷം തമ്മില് തമ്മില് തന്തക്കു വിളിക്കുക, കേട്ട് നിന്ന ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല് ചീത്ത പറഞ്ഞു അവന്റെ കണ്ണ് പൊട്ടിക്കുക, ക്രമസമാധാന പ്രശന്മാണെന്നു പറഞ്ഞു ഇട പെടാന് വരുന്ന പോലീസുകാരുമായി സൌഹൃദ സംഭാഷണം നടത്തുക തുടങ്ങി രാഷ്ട്രപുരോഗതിക്ക് ആവശ്യമായ കാര്യങ്ങളില് വ്യാപ്രുതരായിരിക്കുക എന്നതൊക്കെയായിരുന്നു ഞങ്ങളുടെ ഇഷ്ട വിനോദങ്ങള്. ഇത്തരത്തിലുള്ള ഉത്തരവാദിത ബാഹുല്യം നിമിത്തം ഒരൊറ്റ ദിവസം പോലും വീട്ടില് രാത്രി പതിനൊന്നു മണിക്ക് മുന്പ് കേറാന് സാധിച്ചിരുന്നില്ല.. ആ എന്നോടാ വര്ഗീസിന്റെ റൂളും കൊനാപ്ലികഷനും. ഒന്പതു മണിക്ക് ഗേറ്റ് പൂട്ടും അത്രേ.. ഒന്ന് പോടാപ്പാ.

ഒന്നാം ദിവസത്തെ ഭാരിച്ച സാമ്പത്തിക ശാസ്ത്ര പഠനത്തിനു ശേഷം ഞാന് തിരിച്ചു റൂമിലേക്ക് നടന്നു. ചെകുത്താന് മാത്യുവിന്റെ രൂപത്തില് കോഫീ ഹൌസിനു മുന്പില് നില്പുണ്ടായിരുന്നു. എന്റെ മനസ്സില് ലഡ്ഡു പൊട്ടി.. ഒരമ്പതെണ്ണം..

'ചേട്ടാ ഓരോന്നും കൂടെ' ഞാനും മാത്യുവും ഒന്നിച്ചു വിളിച്ചു കൂവി..ആരും കേട്ടില്ല...കുറ്റം പറയാന് പറ്റില്ല. പതിനൊന്നു മണിക്ക് ബാര് അടക്കും എന്ന് അവര് ആദ്യമേ പറഞ്ഞിരുന്നതാ. പുറത്തിറങ്ങി സെക്യുരിടി ചേട്ടനെ അച്ഛാ എന്നൊഴിച്ചു എല്ലാം വിളിച്ചുനോക്കി .. നോ രക്ഷാ.. നിരാശയോടെ മനസ്സ് ഒരു പുതിയ പഴഞ്ചൊല്ല് പറഞ്ഞു തന്നു . നേരത്തെ കാലത്തെ കുപ്പി മേടിച്ചു വെച്ചാല് രാത്രി കാലത്ത് സെക്യുരിടിയുടെ കാലു പിടിക്കേണ്ടി വരില്ല . പക്ഷെ എന്ത് ചെയ്യാം.. ഈ തലമുറയ്ക്ക് പ്ലാനിംഗ് ഇല്ലല്ലോ പ്ലാനിംഗ്.

പതിനൊന്നര മണിയോടെ ഹോശ്റെളില് എത്താന് സാധിച്ചു. വര്ഗീസ് ചേട്ടന് വാക്ക് പാലിച്ചിരുന്നു ഒന്പതു മണിക്ക് തന്നെ ഗേറ്റ് പൂട്ടി. തുറന്നു താ ചേട്ടാ എന്ന എന്റെയും മാത്യുവിന്റെയം അപേക്ഷകള് നിഷ്കരുണം അദ്ദേഹം തള്ളി.. പിന്നെ ഒന്നും നോക്കിയില്ല ചാടി..ഞാനല്ല മാത്യു..പിന്നെ ഞാന് കാണുന്നത് മാത്യു വര്ഗീസ് ചേട്ടന്റെ നീണ്ടു വെളുത്ത താടിയില് പിടിച്ചു വലിച്ചു കൊണ്ടു വരുന്നതാണ്. അനുസരണയുള്ള ഒരു കുട്ടിയെ പോലെ അദ്ദേഹം ഗേറ്റ് തുറന്നു തന്നു.

ഗുഡ് നൈറ്റും പറഞ്ഞു മാത്യു പോയി..

Friday, July 08, 2011

സര്വ്വകലാശാല- ഭാഗം ഒന്ന്

തിരുവനന്തപുരത്ത് നിന്നും ബസ് കയറി എറണാകുളത്തെത്തി. ശബരിയെ വിളിച്ചു. വിളിക്കണ്ട എന്ന് പലവട്ടം ബുദ്ധി എന്നെ ഉപദേശിച്ചു. കേട്ടില്ല. ശബരിയോടു കാറില് കയറിയപ്പോഴേ ഞാന് പറഞ്ഞു. "രണ്ടെണ്ണം... അതില് കൂടുതലില്ല നാളെ കുസാറ്റില് അഡ്മിഷന് ഇന്റര്വ്യൂ ആണ്". അവന് തര്ക്കിച്ചില്ല പകരം വളരെ ശാന്തമായി പറഞ്ഞു " ഞാനും നീയും മാതുഉവും ഒണ്ടു ഒരു ഒരു ഫുള് മേടിക്കാം.. അതില് നിര്ത്താം". ഒന്ന് ആലോചിച്ചതിനു ശേഷം ഞാന് പറഞ്ഞു "ഒരു ഫുള്ളും ഒരു ഹാഫും".. ചര്ച്ച അവിടെ നിന്നു.

തലേ ദിവസത്തെ പരിപാടി കഴിഞ്ഞപ്പോള് പിറ്റേ ദിവസം വെളുപ്പിനെ മൂന്നു മണി ആയി. കുറെ നേരം കൂടെ ഉറങ്ങണം എന്നുണ്ടായിരുന്നെങ്കിലും മൂത്രശങ്ക അതിനു സമ്മതിച്ചില്ല. ഏഴര മണിക്ക് മൂത്രം ഒഴിക്കാന് എഴുന്നേറ്റപ്പോ തലേന്ന് മേടിച്ച പോറോട്ടയെ ഫ്രഞ്ച് കിസ്സ് ചെയ്തു കൊണ്ടു കിടക്കുന്ന എന്റെ സഹ കുടിയന്മാരെ കണ്ടു. രാവിലെ എനിക്ക് ഇന്റര്വ്യൂ ഉണ്ടെന്ന കാര്യം ഓര്ക്കാതെ കിടന്നുറങ്ങുന്ന സുഹൃത്തുക്കളെ കണ്ടപ്പോള് എനിക്ക് ദേഷ്യം വന്നു. മനുഷ്യ സഹജമായ വികാരമാണല്ലോ കുശുമ്പ്. പഠിച്ച പണി പതിനെട്ടും പിന്നെ അന്ന് രാവിലെ പഠിച്ച രണ്ടു മൂന്നു അടവുകളും പയറ്റി നോക്കിയിട്ടും അവന്മാരെ ഉണര്ത്താന് സാധിച്ചില്ല. മനസ്സ് പിറുപിറുത്തു കഷ്ടം.. ഉത്തരവാദിത്തം ഇല്ലാത്ത ജന്തുക്കള്. രണ്ടും കല്പിച്ചു ഞാന് പ്രഭാത കര്മ്മങ്ങള് ഓരോന്നായി ചെയ്യാന് തീരുമാനിച്ചു. രാവിലെ ഇന്റര്വ്യൂ എനിക്കുമാത്രം ആണല്ലോ.

പൂര്വ പിതാക്കന്മാരുടെയും അവരുടെ പൂര്വികന്മാരുടെയും ഒക്കെ കൃപ കടാക്ഷം കൊണ്ടു ഞാന് ഏകദേശം ഒന്പതര മണിക്ക് കുസാറ്റില് എത്തി. ആകെ ഒരു എന്താരാള്ഫികെസ്ഷന് . തലേന്നത്തെ റമ്മിന്റെആണോ അതോ ഇനി വേറെ വല്ലോമാണോ.. ആ.. ആര്ക്കറിയാം..

ഇന്റര്വ്യൂ തുടങ്ങി എന്ന് ഡിപാര്ട്ട്മെന്റിന്റെ പുറത്തു നിന്ന ഒരു സീനിയര് ചിത്ര ശലഭം മൊഴിഞ്ഞു.. .. കാണാന് കുഴപ്പമില്ല പക്ഷെ ഭയങ്കര ഇംഗ്ലീഷ്.. ആംഗലേയ ദൈവങ്ങളെ മാനം കേടുത്തരുതെ എന്ന് മനസ്സില് പ്രാര്ഥിച്ചു കൊണ്ടു 'സന്തോഷം.. തുടങ്ങിയല്ലോ.. എപ്പോഴാണ് എന്റെ ഊഴം' എന്ന് ഞാനും ചോദിച്ചു..

അപ്പിയിടാന് പോകാത്തവന് അപ്പിയിടാന് തീരുമാനിച്ചപ്പോള് അപ്പന്റെ അപ്പന് ഫേസ് ബുക്കില് അക്കൗണ്ട് തുടങ്ങാന് വിളിച്ചോണ്ടു പോയി എന്ന് പറഞ്ഞ പോലെ കഷ്ടപാടുകള് പലതും സഹിച്ചു രാവിലെ എത്തിയപ്പോള് എന്റെ ഇന്റര്വ്യൂ ഉച്ചക്കാണ് പോലും! എന്ത് ചെയ്യും? ഒന്നും ചെയ്യനില്ലാത്തത് കൊണ്ടു ഒന്നും ചെയ്തില്ല.. വെയിറ്റ് ചെയ്തു..

ഇന്റര്വ്യൂ കഴിഞ്ഞു.. ഒരു ജാതി ബോര് പരിപാടി.. പേരെന്താ നാളെന്താ... ഇവിടെന്താ.. ഇനിയെന്താ... അങ്ങനെ കുറെ എന്താകള്. എല്ലാത്തിനും തോന്നിയപോലെ ഉത്തരം പറഞ്ഞു. ഒടുക്കം അഡ്മിഷന് കിട്ടി..

അത്യാവശ്യം വെള്ളമടിയും തല്ലുമേടിക്കലുമൊക്കെ ആയി നടന്നു കഴിഞ്ഞിട്ടാണ് ഏകദേശം ഇരുപത്തിനാല് വയസ്സോടുകൂടി ഞാന് കൊച്ചി സര്വകലാശാലയില് പിജീ പഠിക്കാന് എത്തുന്നത്. ഞാന് പണ്ടു പഠിച്ച സ്ഥലങ്ങള് പോലെ ഒന്നുമായിരുന്നില്ല കുസാറ്റ്. നല്ല സ്ഥലം. ചോദിക്കാനും പറയാനും ആരുമില്ല. ഇഷ്ടം പോലെ എന്തും ചെയ്യാം. എന്നെ പോലെ ഉത്തരവാദിത്തത്തിന്റെ ആള്രൂപമായ ഒരാള്ക്കു പൂണ്ടു വിളയാടാന് പറ്റിയ സ്ഥലം. എല്ലാത്തിനുമുപരി ജീവിതത്തെക്കുറിച്ച് നല്ല കാഴ്ചപ്പാടുള്ള, ജീവിതലക്ഷ്യങ്ങള് നേടുവാന് അക്ഷീണം പരിശ്രമിക്കുന്ന നല്ല കൂട്ടുകാരും. എല്ലാം കൊണ്ടും എനിക്കങ്ങിഷ്ടപ്പെട്ടു. ഞാന് തീരുമാനിച്ചു... ഇത് തന്നെ ഭൂമിയിലെ സ്വര്ഗങ്ങളില് ഒരെണ്ണം.

സ്വര്ഗത്തില് എനിക്കെട്ടവുമിഷ്ടപ്പെട്ട ഒരാള് ദേവേന്ദ്രന് ആണ്.. സോമരസത്തിനും മറ്റു കലാപരിപാടികള്ക്കും ആയി ജീവിതം ഉഴിഞ്ഞു വെച്ച ഒരു സാധു. രാവിലെ എണീക്കുക സ്മാള് അടിക്കുക ടച്ചിങ്ങ്സ് വേണമെന്നുള്ളപ്പോള് ഉര്വശി മേനകമാരെ വിളിക്കുക , വീണ്ടും സ്മാള് അടിക്കുക അങ്ങനെ ജീവിതം എങ്ങനെയെങ്കിലും തട്ടി മുട്ടി ജീവിച്ചു തീര്ക്കണം എന്ന ആഗ്രഹം മാത്രമുള്ള ഒരു സാത്വികന്. ജീവിതത്തില് ഒരു റോള് മോടെലിനെ തപ്പി നടന്ന എനിക്ക് കുസാറ്റിന്റെ പ്രത്യേക സാഹചര്യത്തില് അങ്ങനെ ഒരു റോള് മോടെലിനേയും കിട്ടി...


സന്തോഷം കൊണ്ടെനിക്കിരിക്കാന് മേലാതായി..

Tuesday, July 05, 2011

Duck Tales

Keeping aside his usual austerity with words, Dr. Singh last week offered a wonderful verbal treat to a group of people who decide what India should read, and announced ‘I ain’t no lame duck’. Wow! Didn’t you hear the 1.2 billion sighs of relief upon hearing that? Alas, those who thought that he would go on bearing that non-quacking - lame duck tag for donkey number of years were probably a bit disappointed. The immediate provocation of such a flurry of words from an otherwise mild spoken turban clad gentleman is sure to give the Indian public an opportunity to be silent spectators in the gabfest that would soon be organized by the dime a dozen news channels. The self appointed psephologists will now hog the primetime in TV channels and take pride in humoring us by offering their stinking theories on the undercurrents of national politics that led Uncle Scrooge open up his vocabulary chest.


When the people of India found that Saffron India was not shining, the first UPA Government was born. During the first UPA Government the left parties who were voted to power decided to stay out of power to be in power by keeping the UPA in power and the regressive forces out of power. Easy to understand the logic right? No?...That’s alright. Most of their decisions are not to be understood by common man; for any reduction in the level of obscurity that characterizes their decisions could be mistaken by the general public as a loss of intellectual superiority of the polit bureau over the proletarians. As a duck takes to the water the voters of the great Indian democracy witnessed calmly the occasional teeth baring exercise of the Left on a Government they supported from outside, mostly on matters of international importance.


Once again reminding the world that democracy is about choosing the lesser evil the second UPA Government was sworn into power. While it was ideological issues (unknown to the common man) that kept the left out of the first UPA Government, it was the conscious decision of proletarians that saved the ideological blabbering from the polit bureau for not joining the second UPA Government. Phew…at least some sections of the voters declared loud and clear that they are not sitting ducks any more. However, the incandescent achievements of the second UPA Government in presenting corruption free governance seems to justify the statement that a barking dog despite its misdirected biting habits is better than no dog at all.


It was Dr. Singh who perfected the art of political ducking; and Dr. Singh, the chosen one, has been having a gala time all the way. Don’t believe? Come on... don’t be a schmuck. Take a take a look at the exemplary administrative ability and meticulous discharging of duties from the representatives of the Dravidian brotherhood; the ingenious sport of looting the exchequer perfected by Hermes incarnate; the hardcore supporters of the crown prince embellishing the Congress party offering unimaginable support for the smooth functioning of the UPA; being held accountable for bringing back the monies that left India in billions over the past six decades when more than 60 percent of the Indians have been skipping two meals daily to stick to size zero, the list is endless.


Well it sure looks like Dr. Singh is bored of his sitting duck reputation, and has started quacking. Can’t blame him though; he is now in the seventh grade and he would not want anyone to call him a political sissy any more.